ലക്നോ: രാമക്ഷേത്ര നിർമാണത്തിനു ലഭിച്ച സംഭാവനയിൽനിന്ന് കോടിക്കണക്കിനു രൂപ കാണാതായതായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പ്രശ്നത്തിൽ കോടതി സ്വമേധയാ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോകമെന്പാടുമുള്ള വിശ്വാസികളെ ബാധിക്കുന്ന അതിസങ്കീർണമായൊരു പ്രശ്നമാണിത്. ക്ഷേത്രം ട്രസ്റ്റും സർക്കാരും ഇക്കാര്യത്തിൽ പാലിക്കുന്ന മൗനം സംശയകരമാണ്.
വിശദീകരണത്തിനായി ഒരാൾപോലും മുന്നോട്ടുവരുന്നില്ലെന്നും അഖിലേഷ് യാദവ് ആരോപിച്ചു. അഖിലേഷ് യാദവിന്റെ ആരോപണത്തിൽ ക്ഷേത്രം ട്രസ്റ്റും യുപി സർക്കാരും പ്രതികരിച്ചിട്ടില്ല.